Aug 30, 2010

മണലാരണ്യത്തിലെ മണിമുഴക്കങൾ

സീൻ - 1

പകൽ

ഗൾഫ്

നീണ്ട് നിവർന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നാരംഭിക്കുന്ന ക്യാമറ ഗൾഫിന്റെ വിവിധ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് ക്യാബ്ബിനുകൾ നിരത്തിവച്ച മലയടിവാരത്തിലെ ഒരു ക്യാമ്പിൽ അവസാനിക്കുന്നു.

(മദോന്മത്തയായ മരുഭൂമി, ഈടയ്ക്ക് അവളുടെ കാവൽ ഭടന്മാരെപോലെ തലയുയർത്തി നിൽക്കുന്ന ഒട്ടകങൾ, അംംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ചീറിപായുന്ന വിലകൂടിയ വാഹനങ്ങൾ, നിരനിരയായി ഈന്തപ്പനകൾ, പൊള്ളുന്ന വെയിലിൽ ഓവർകോട്ടും ഹെല്മറ്റും ധരിച്ച് കൺസ്ട്രക്ഷൻ പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ, അതിൽ ഒരാൾ ബോട്ടിലിലെ വെള്ളം കുടിച്ച് ബാക്കി തലയിലേക്ക് കമഴ്ത്തുന്നു, വൻ പാറമലകൾക്കിടയിലെ ക്രഷർ യൂണിറ്റുകളും അതിൽ പ്ണിയെടുക്കുന്നവരും അവിടെ ഉയർന്നുപൊങ്ങുന്ന പൊടിയിൽ അവ്യക്തമാകുന്നു, അടുത്തായി ക്യാബിനുകൾ നിരത്തിവച്ച ലേബർ ക്യാമ്പുകൾ.)
സീൻ -2

പകൽ

ലേബർ ക്യാമ്പിലെ ഒരു മുറിയ്ക്കുൾവശം.

ഇരുണ്ട വെളിച്ചം.

ഏസിയുടെ മൂളൽ.

ചെറിയ മുറിയുടെ ഇരുവശങളിലായി നാല് അടുക്കുകൾ വീതമുള്ള എട്ടുകട്ടിലുകൾ. അതിൽ ചിലർ മൂടിപുതച്ച് കിടന്നുറങ്ങുന്നുണ്ട്. മുറിയുടെ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി അടുക്കിവച്ചിരിക്കുന്ന തുണികളും മറ്റു സാധനങ്ങളും.

പെട്ടെന്ന് പശ്ചാത്തലത്തിൽ അമ്പലത്തിലെന്നപോലെ മണിമുഴങ്ങുന്നു !

ശബ്ദത്തിന്റെ അസഹ്യതയിൽ കട്ടിലിൽ മൂടിപുതച്ചുകിടന്നവരിൽ ഒരാൾ ഒന്നു ഞരങ്ങി. ശബ്ദം നീണ്ടുപോയപ്പോൾ അയാൾ പുതച്ചിരുന്ന ബ്ളാങ്കെറ്റിനുള്ളിലൂടെ ശബ്ബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

അയാളുടെ കാഴ്ചയിൽ മുറിയുടെ ഒരു മൂലയിൽ ഭിത്തിയിൽ പതിച്ച ദൈവങ്ങളുടെ ഫോട്ടോയ്ക്കു മുന്നിലായി ഈറനുടുത്ത് ഒരു പൂജാരിയേപോലെ അയാളുടെ സുഹൃത്ത് - മുൻഷി.

(പുതപ്പിനടിയിൽ നിന്നുള്ള വികലമായ കാഴ്ച)

ഒരുകയ്യിലെ മണി കിലുകികൊണ്ട് മറുകയ്യിലെ ചന്ദനത്തിരി ഫോട്ടേയ്ക്കുമുന്നിൽ വട്ടം വരയ്ക്കുന്നു. കൃഷ്ണനും ക്രിസ്തുവും മുസ്ലീം പള്ളിയും ചേർന്ന ചിത്രമാണ് ഫോട്ടോയിൽ. ഫോട്ടോയുടെ മുമ്പിലെ കളർ ലൈറ്റുകൾ അയാളുടെ മുഖത്ത് പല ഭാവങ്ങൾ സൃഷ്ടിച്ചു.

ചന്ദനത്തിരിയും മണിയും ഫോട്ടോയ്ക്കു മുന്നിലായി ഒതുക്കിവച്ച് മുൻഷി കുറച്ചുനേരം പ്രാർതഥന നിരതാനായി കൈകൂപ്പിനിന്നു.

മുൻഷി കിടക്കയിൽ വന്നിരുന്നു

പുതപ്പിനടിയിലുള്ള ആൾ മുൻഷിയുടെ ചലനങ്ങൾക്കനുസരിച്ച് കാഴ്ച് വ്യക്തമാക്കി .

മുൻഷിയുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നു. അയാൾ കുറച്ചുനേരം കൈകളിൽ തലചായ്ച്ച് എല്ലാം നഷ്ടപെട്ടവനെപോലെ ഇരുന്നു.

പിന്നീട് പെതുക്കെ തലയണയ്കടിയിൽ നിന്നും നാലായി മടക്കിയ ഒരു പേപ്പർ എടുത്ത് നിവർത്തി അതിലേക്ക് നോക്കിയിരുന്നു.

പെട്ടെന്ന് ആയാളുടെ മുഖം ദേഷഷ്യത്താൽ വലിഞ്ഞുമുറുകി. കയ്യിലിരുന്ന പേപ്പർ പലകഷണങ്ങളായി വലിച്ചുകീറി അടുത്തിരുന്ന വേസ്റ്റ്ബോക്ക്സിലേക്കെറിഞ്ഞു. എഴുന്നേറ്റ് തീരുമാനമെടുക്കാനാവാത്തവ്നെ പോലെ മുറിയിൽ രണ്ടുചാൽ നടന്ന് കതകുകൾ വലിച്ച് തുറന്ന് പുറത്തേക്കുപോയി.



സീൻ - 2 A

പകൽ

ലേബർക്യാമ്പിലെ മുറിയ്ക്കുൾവശം

അരണ്ടവെളിച്ചം

ബ്ലാങ്കറ്റിനുള്ളിൽ ഉണ്ടായിരുന്ന അൾ തല പുറത്തേയ്ക്കിട്ടു. അയാളുടെ മുകൾ ബെഡ്ഡിലുണ്ടായിരുന്ന ആളെ ഉണർത്താൻ ശ്രമിച്ചു.: "ദേ.. അച്ചായ ഒന്നെഴുന്നേറ്റേ...അച്ചായൻ ഇവിടെ നടക്കുന്നതുവല്ലതും ആറിയുന്നുണ്ടോ..?"

മുകൾനിലയിലുണ്ടയിരുന്ന അച്ചായൻ ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ അസഹ്യതയിൽ ഒന്നുരുണ്ട് മറിഞ്ഞു.: "എന്ത് കണ്ടോന്ന്.."

താഴെയുണ്ടായിരുന്ന ആൾ : "അച്ചായൻ എഴുന്നേറ്റേ.. എന്നിട്ടുപറയാം..."

അച്ചായൻ : "എന്റെ കബീറേ.... വെള്ളീയാഴ്ചയായിട്ട് ഒന്നുറങ്ങാനും സമ്മതിക്കില്ലേ..?"

കബീർ എഴുന്നേറ്റ് ലൈറ്റിടുന്നു.

വെളിച്ചത്തിന്റെ അസഹ്യതയിൽ മുഖം ചുളിച്ച് കിടക്കയിലിരിക്കുന്ന പ്രവാസത്തിന്റെ പരാധീനതകൾ ഏറ്റുവാങ്ങിയ പ്രായംചെന്ന അച്ചായൻ.

അച്ചായൻ : "എന്തു പറ്റി..?"

കബീർ വേസ്റ്റുബോക്സിൽ എന്തോ പരതുന്നു: നമ്മുടെ മുൻഷിബായ്ക്കെന്തോ സംഭവിച്ചിട്ടുണ്ട്.. ഒന്നുരണ്ട് ദിവസമായി തുടങിയിട്ട്...

കബീർ നാല്പ്പത്തിയഞ്ച് വയസ്സോളം പ്രായം വരുന്ന ആളാണ്.

അച്ചായൻ കിടക്കയിൽ നിന്നും താഴേക്കിറങ്ങുന്നു.

കബീർ വേസ്റ്റുബോക്സിൽ നിന്നെടുത്ത പേപ്പർ കഷണങ്ങൾ കട്ടിലിനടുത്തായുള്ള റ്റേബിളിനുമുക്ളിൽ നിരത്തിവച്ച് യോജിപ്പിക്കാൻ ശ്രമിക്കുന്നു. അടുത്തായിരിക്കുന്ന അച്ചായൻ സഹായിക്കുന്നു.

അച്ചായൻ : "മുൻഷിടെ പെമ്പ്രന്നോരുടെ കത്താ...വായിക്കണോ..?"

കബീർ : "ഒന്നും തുറന്നുപറയാത്ത റ്റൈപ്പാ.. അങ്ങേർ..എന്തെങ്കിലും കടുംകൈ ചെയ്താ..

കൂട്ടിയോജിപ്പിച്ച പേപ്പർ കഷണങൾ.."

പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ശബ്ദം:

"എന്റെ പ്രീയപ്പെട്ട മുൻഷിയേട്ടനു, എനിക്ക് എന്ത് തീരുമാനമെടുക്കണമെന്നറിയില്ല. ചേട്ടൻ എത്രയും പെട്ടെന്നുവരണം. നമ്മുടെ മീനുമോൾടെ കാര്യമാണ്.

ഇല്ലെങ്കിൽ അവളെ നമുക്ക്....(കരയുന്ന ശബ്ദം). പ്രശനം ഇപ്പോൾ നാട്ടുകാരേറ്റെടുത്തിരിക്കുകയാണ്. ലൗജിഹാദെന്നോ മറ്റോ പറയുന്നത്..കല്യാണം കഴിച്ച് കൊടുത്തില്ലെങ്കിൽ അവൾ സുൾഫിക്കറിനൊപ്പം ഒളിച്ചോടുമെന്നാണ് പറയുന്നത്..പയ്യനെ കുറിച്ച് ഞാനന്വേഷിച്ചു. അവൾടെ അതേ കോളേജിലാ അവനും പടിക്കുന്നത്. തിരൂരാ അവന്റെ വീട്.. നിങ്ങളറിയൂന്ന് അറിയില്ല എതിരംകോട്ടെ ഹുസൈൻ സാഹിബ്.. ആ ബന്ധത്തിലുള്ളതാ..അവന്റെ അച്ചൻ ഗൾഫിലാ...കബീർന്നോ മറ്റോ പേരു..."

കബീർ തൽകുനിച്ച് കൈകൾ നെറ്റിയിൽ തിരുമ്മി, അയാളുടെ മുഖം ഏസിയിലും വിയർത്തു. മേശപ്പുറത്തിരുന്ന പേപ്പർ കഷണങ്ങൾ ചുരുട്ടികൂട്ടി വേസ്റ്റുബോക്സിലേക്കെറിഞ്ഞു..

അച്ചായന്റെ നിസ്സഹായത നറഞ്ഞ മുഖം

കബീർ എഴുന്നേറ്റ് കൈകൾ കൂട്ടിതിർമ്മി രണ്ടുചാൽ നടന്നു. ആ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.

കബീർ: "കള്ള നായിന്റെ മോൻ.. അവനെ ഇതിനാണോ..കോളേജിലയച്ച് പഠിപ്പിക്കുന്നതെന്നറിയണം..."

അച്ചായന്റെ മുഖത്ത് ചെറുചിരി...പിന്നീടതിനു വലുപ്പം വയ്ക്കുകയും പൊട്ടിച്ചിരിയായി മുറികുള്ളിൽ മുഴങുകയും ചെയ്യുന്നു.

ശുഭം.

6 comments:

  1. പ്രവാസ ജീവിതത്തിന്റെ ആദ്യഭാഗങ്ങളിലൂടെ ചെറുതായി സഞ്ചരിച്ചത് ഒരു ചിത്രം പോലെ മനസ്സില്‍ കയറി.
    എഴുത്ത് കൊള്ളാം.
    ആശംസകള്‍.

    ReplyDelete
  2. എഴുത്ത് അസ്സലായി. നല്ല അവതരണം. എഴുത്ത് തുടരൂ. എന്തേ നിറുത്തിക്കളഞ്ഞത്.

    ReplyDelete
  3. ശ്രമിച്ചാല്‍ നന്നായി എഴുതുവാന്‍ കഴിയും. എന്‍റെ ബ്ലോഗ്ഗില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. വീണ്ടും വരിക. ആ അഭിപ്രായത്തിനൊടുവില്‍ എന്നിട്ടും .... എന്ന് എഴുതി നിര്‍ത്തിയത് മനസ്സിലായില്ല..ഒന്ന് വിശദീകരിക്കാമോ?

    ReplyDelete